ടെക്സസ്: അമേരിക്കയെ നടുക്കിയ ഏഴ് വയസുകാരി അഥീന സ്ട്രാൻഡിന്റെ കൊലപാതക കേസിലെ പ്രതിയായ ടാനർ ഹോർണർക്ക് കോടതി വധശിക്ഷ വിധിച്ചു. ടെക്സസ് കോടതിയിലെ ജ്യൂറിയാണ് നിർണായക വിധി പ്രസ്താവിച്ചത്.
2022ൽ പാഴ്സൽ ഡെലിവറിക്കായി എത്തിയ പ്രതി, വീടിനു മുന്നിൽ നിന്ന് അഥീനയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ തെളിവുകളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച ജ്യൂറി, ഏതാനും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വധശിക്ഷ പ്രഖ്യാപിച്ചത്.
പ്രതി നേരത്തെ തന്നെ താൻ ചെയ്ത കുറ്റം കോടതിയിൽ സമ്മതിച്ചിരുന്നു. 2022-ൽ ടെക്സാസിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഥീനയെ കാണാതാവുകയും ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ഒരു പ്രമുഖ കൊറിയർ സർവീസിന്റെ കരാർ ഡ്രൈവറായിരുന്ന ഹോർണർ, തന്റെ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെ പിടിക്കപ്പെടുമെന്ന ഭയത്താൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
നീതി നടപ്പിലായതിൽ ആശ്വാസമുണ്ടെങ്കിലും നഷ്ടപ്പെട്ട കുഞ്ഞിന്റെ ഓർമകൾ മായുന്നില്ലെന്ന് വിധിക്ക് ശേഷം കുടുംബാംഗങ്ങൾ പ്രതികരിച്ചു. നിയമനടപടികൾ ടെക്സസ് നിയമപ്രകാരം, ജ്യൂറി വിധിച്ച ഈ വധശിക്ഷാ വിധി ഇനി മേൽക്കോടതികളിലെ അപ്പീൽ നടപടികൾക്ക് വിധേയമാകും.